1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, April 21, 2013

ഇനിയും ഞങ്ങളെ വിഡ്ഢികളാക്കരുതേ





സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി രാജ്യത്തെ പരമോന്നത സഭ പാസ്സാക്കിയ നിതാഖാത്‌ പദ്ധതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെച്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്‍റെ ഉത്തരവ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസം പകര്‍ന്നിരിക്കുന്നു.

പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെകിലും ഇളവ്‌ ലഭിക്കാന്വേണ്ടി നമ്മുടെ മന്ത്രിമാരും പരിവാരങ്ങളും സൗദിയിലേക്ക്വിമാനം കയറാന്ഊഴവും കാത്തിരിക്കുന്നതിനിടയിലാണ് രാജകാരുണ്യം പെയ്തിറങ്ങിയത്. ഇതിന്‍റെ  അവകാശവാദവുമായി വിവിധ വകുപ്പ് മന്ത്രിമാരും അനുയായികളും മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് സംബന്ധമായ കേസ്സില്‍  പ്രവാസികള്‍ക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും. ഇത് പ്രവാസികളുടെ ശവത്തില്‍ കുത്തുന്നതിനു തുല്യമായിപ്പോയി.  

പാസ്പോര്ട്ട് പുതുക്കാന്ഇന്ത്യയില്, നിലവിലുള്ള ഫീസ്1000 രൂപയില്നിന്ന് 1500 രൂപയായി വര്ധിപ്പിച്ചപ്പോള്സൗദിയില്സര്വീസ് ചാര്ജ്ജും വെല്ഫയര്ഫണ്ടും അടക്കം 305 റിയാല്കൊടുക്കണം. ഏതാണ്ട് നാലിരട്ടിയുടെ വര്‍ദ്ധനവ്. ഒരേ രാജ്യത്തെ പൌരന്‍മാര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പ്രവാസി സംഘടനകളുടെ പരാതിക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം പരിഹാസ്യമായ രീതിയിലുള്ള സത്യവാങ്മൂലം നല്കിയത്. ഗള്‍ഫിലെ പ്രവാസികള്‍ പാസ്പോര്‍ട്ട്‌ നശിപ്പിക്കുന്നവരാണെന്നും അവരെല്ലാവരും നല്ല സാമ്പത്തിക ഭദ്രത കൈവരിച്ചവരായതിനാല്‍ ഫീസ് വര്‍ധനവില്‍ തെറ്റില്ല തുടങിയ വിചിത്ര വാദങ്ങളും വ്യാജാരോപണങ്ങളുമാണ് അവര്‍ പ്രവാസികള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്.

അതേ പോലെ ഗള്ഫിലെ സ്കൂള്അവധി, പെരുന്നാള്, ഓണം, ക്രിസ്മസ് ആഘോഷ സീസണ്സമയങ്ങളില്സീറ്റുകള്തടഞ്ഞുവെച്ച് കഴുത്തറപ്പന്ചാര്ജ് ഈടാക്കല്‍ പതിവാക്കിയ  എയര്ഇന്ത്യ പ്രതിസന്ധി ഘട്ടത്തില്പ്പോലും 24  ശതമാനത്തോളം ചാര്ജ് വര്ദ്ധിപ്പിച്ചത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് സമ്മതിച്ചത് കുറച്ചു മുമ്പ് സൌദിയില്‍ പര്യടനം നടത്തിയ ഒരു എം.പിയാണ്.

പതിവ്‌പോലെ, നിലവിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ പ്രവാസി മന്ത്രിയും സഹപ്രവര്‍ത്തകരും അടുത്ത് തന്നെ സൌദിയിലേക്ക് വരുന്നതായി അറിയാന്‍ കഴിഞ്ഞു. പണവും സമയവും ചെലവഴിച്ച് കൊണ്ടുള്ള ഉന്നതതല സന്ദര്‍ശനം പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകണമെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകളോടെതന്നെ വരേണ്ടതുണ്ട്. വിഷയം പഠിച്ചു വേണ്ടത് ചെയ്യാം, എയര്ഇന്ത്യക്ക് പകരം എയര്‍ കേരള, ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ഫ്രീ ടിക്കെറ്റ് തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം പോലുള്ള പ്രസ്താവനകള്‍ കേട്ടുമടുത്തവരാണ് പ്രവാസികള്‍. 

കേന്ദ്ര-സംസ്ഥാന പ്രവാസി കാര്യവകുപ്പ്, വിദേശകാര്യ മന്ത്രാലയം, നോര്‍ക്ക തുടങിയ പ്രവാസികാര്യങ്ങളുടെ ഉത്തരവാദപ്പെട്ടവര്‍ തങ്ങളുടെ സ്വന്തം ഓഫീസിലിരുന്നു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് നടേ പറഞ്ഞ പല പ്രശ്നങ്ങളും. അതിനാല്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ക്കും മുറവിളികള്‍ക്കും അറുതിവരുത്താന്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥമായി ഇടപെടാന്‍  തയ്യാറാകണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു. (Published in G. Madhyamam 21-4-13) 


3 comments:

IbnKoyakutty said...

nalla ezhuthu, aanukaalikam;

thanks Anwar

എന്റെ തോന്നലുകള്‍ said...

എട്ടുകാലി മംമൂഞ്ഞിനെയും കടത്തി വെട്ടിയ രവിയും അഹമ്മദും ഭരിക്കുന്ന കേരളത്തിലെ വിഡ്ഢികളുടെ പാസ്പോർട്ട്‌ അല്ലെ, എത്ര കൂവിയിട്ടും കാര്യമില്ല, തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇവന്മാരെ ഒക്കെ ചെരുപ്പിനടിക്കുന്നതിനു പകരം ഫ്ലൈറ്റ് ചാർട്ടർ ചെയ്തു വോട്ടു കുട്ടാൻ പോവുന്ന വിട്ടികല്ലേ നാം. ഒരു കാലത്തും നാം നന്നവില്ല. നന്നാവണമെന്ന് തോന്നുണ്ടെങ്കിൽ എല്ലാവരും കൂടി നാട്ടിൽ പോയി വഴിയില കാണുന്ന എല്ലാ എം എല് എ മാരെയും മന്തി പുങ്കവന്മാരെയും എലിവിഷം കൊടുത്തു കൊള്ളുക, കാണുന്നിടത്ത് വെച്ച് കല്ലെടുത്ത്‌ എറിഞ്ജോടിക്കുക, വല്ല കട്ടിലും പോയി കഴിയട്ടെ, നാട് ഭരിച്ചു മുടിക്കാൻ അവർ വേണ്ട അന്നേ നാം നന്നവൂ.

അഷ്‌റഫ്‌ സല്‍വ said...

പ്രസക്തം